മേയ് 15, 2025
കർണാടകയിലെ ബാംഗ്ലൂരിലെ സ്വർണ്ണ ഭാരതി സഹകാര ബാങ്ക്
നിയമിതയ്ക്ക് മേൽ ആർബിഐ സാമ്പത്തിക പിഴ ചുമത്തി
1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ (ബിആർ ആക്ട്) സെക്ഷൻ 31 ഉം സെക്ഷൻ 56 ഉം അനുസരിച്ചുള്ള വ്യവസ്ഥകൾ ലംഘിച്ചതിന്, 2025 മെയ് 09 ലെ ഒരു ഉത്തരവ് പ്രകാരം, കർണാടകയിലെ ബാംഗ്ലൂരിലുള്ള സ്വർണ്ണ ഭാരതി സഹകാര ബാങ്ക് നിയമിതയ്ക്ക് (പ്രസ്തുത ബാങ്ക്) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 50,000/- രൂപ (അമ്പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. ബിആർ ആക്ടിലെ 46(4)(i), 56 വകുപ്പുകൾക്കൊപ്പം സെക്ഷൻ 47എ(1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
നിയമപരമായ വ്യവസ്ഥകളുടെ ലംഘനം സംബന്ധിച്ച സൂപ്പർവൈസറി കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിയമാനുസൃത വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ അറിയിച്ചുകൊണ്ട് ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്‍റെ മറുപടിയും വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു:
2023-24 സാമ്പത്തിക വർഷത്തെ അക്കൗണ്ടുകളും ബാലൻസ് ഷീറ്റും ഓഡിറ്ററുടെ റിപ്പോർട്ട് സഹിതം നിശ്ചിത സമയപരിധിക്കുള്ളിൽ ആർബിഐക്ക് സമർപ്പിക്കുന്നതിൽ പ്രസ്തുത ബാങ്ക് പരാജയപ്പെട്ടു.
ഈ നടപടി, നിയമാനുസൃത നിയന്ത്രണങ്ങൾപാലിക്കുന്നതിലെ പോരായ്മയെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ പ്രസ്തുത ബാങ്ക് അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തൽ ബാങ്കിനെതിരെ ആർബിഐ സ്വീകരിച്ചേക്കാവുന്ന മറ്റേതെങ്കിലും നടപടികളുടെ മുൻവിധിയായുള്ളതല്ല.
(പുനീത് പഞ്ചോളി)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2025-2026/333 |