ഡിസംബര്‍ 30, 2024
വെസ്റ്റ് ബംഗാളിലെ ‘ദി കോലിക്കട്ട മഹിള കോ-ഓപ്പറേറ്റിവ് ബാങ്ക്
ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
“1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ (ബി.ആര്‍ ആക്ട്), 31-)o വകുപ്പിന്‍റെ വ്യവസ്ഥകള്‍ ലംഘിച്ചതിന്‍റെ പേരില്‍, ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി.ഐ), 2024 ഡിസംബര്‍ 27 ലെ ഉത്തരവു പ്രകാരം, ‘ദി കോലിക്കട്ട മഹിള കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു’ (പ്രസ്തുത ബാങ്ക്) മേൽ, 1,00,000/- രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. ബി.ആര്‍ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
നിയമപരമായ വ്യവസ്ഥകള്‍ ലംഘിച്ചതായുള്ള പരിശോധനാ കണ്ടെത്തലുകളുടെയും അനുബന്ധ കത്തിടപാടുകളുടെയും അടിസ്ഥാനത്തില്‍, ബി.ആര്‍ ആക്ടിന്‍റെ വ്യവസ്ഥകള്‍ ലംഘിച്ചതിന്‍റെ പേരില്‍, പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച്, പ്രസ്തുത ബാങ്കിന് നോട്ടീസ് നല്‍കുകയുണ്ടായി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്‍റെ മറുപടിയും വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.
പ്രസ്തുത ബാങ്ക്, 2023-24 സാമ്പത്തിക വര്‍ഷത്തിലെ (എഫ്.വൈ), അതിന്‍റെ അക്കൌണ്ട്സ്, ബാലന്‍സ് ഷീറ്റ്, ഓഡിറ്റര്‍മാരുടെ റിപ്പോര്‍ട് എന്നിവ, നിര്‍ദ്ദിഷ്ട സമയ പരിധി ആയ 2023-24 സാമ്പത്തിക വര്‍ഷം (എഫ്.വൈ) അവസാനിച്ചതിന് ശേഷമുള്ള മൂന്നു മാസത്തിനുള്ളില്‍ ആര്‍.ബി.ഐ ക്കു സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തി.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരു മുന്‍വിധിയും ഉളവാക്കുന്നതല്ല.
(പുനീത് പഞ്ചോളി)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2024-2025/1812 |