ഓഗസ്റ്റ് 21, 2023
ഗുജറാത്തിലെ വഡോദരയിലുള്ള ശ്രീ കോ-ഓപ്പറേറ്റീവ് ബാങ്ക്
ലിമിറ്റഡിന് ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ
ചുമത്തിയിരിക്കുന്നു
ഡയറക്ടർമാർക്കും അവരുടെ ബന്ധുക്കൾക്കും, അവർക്ക് താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്കും/ കമ്പനികൾക്കും ലോണുകളും അഡ്വാൻസും അനുവദിക്കുന്നത് സംബന്ധിച്ച് ഭാരതീയ റിസര്‍വ് ബാങ്ക് (ആർബിഐ) പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, ഗുജറാത്തിലെ വഡോദരയിലുള്ള ശ്രീ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2023 ഓഗസ്റ്റ് 11 ലെ ഉത്തരവിലൂടെ, റിസർവ് ബാങ്ക് ₹50,000/- (അൻപതിനായിരം രൂപ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (ബിആർ ആക്ട്) ന്‍റെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (ഐ) കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.
പശ്ചാത്തലം
ബാങ്കിന്‍റെ, 2022 മാർച്ച് 31 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി റിസര്‍വ് ബാങ്ക് നടത്തിയ നിയമപരമായ പരിശോധനയും, പരിശോധനാറിപ്പോർട്ടും അതുമായി ബന്ധപ്പെട്ട റിസ്ക് അസസ്മെന്‍റ് റിപ്പോർട്ടും അതോടനുബന്ധമായ എല്ലാ കത്തിടപാടുകളും പരിശോധിച്ചപ്പോൾ, ബാങ്കിന്‍റെ ഒരു ഡയറക്ടറുടെ പങ്കാളി ജാമ്യം / ഗ്യാരന്റർ ആയ ഒരു ലോൺ അനുവദിച്ചിരിക്കുന്നതായി കണ്ടെത്തി. അതിനനുസരിച്ച്, മേല്‍ പറഞ്ഞ, പ്രസ്തുത നിർദ്ദേശം പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിര്‍ദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി.
നോട്ടീസിനുള്ള ബാങ്കിന്‍റെ മറുപടിയും, ബാങ്കുമായുള്ള സ്വകാര്യമായ ന്യായ വിചാരണ സമയത്ത് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും പരിഗണിച്ച ശേഷം, മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് റിസര്‍വ് ബാങ്ക് സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുള്ള നിഗമനത്തിലുമെത്തി.
(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ
പ്രസ് റിലീസ്: 2023-2024/786
|