ഓഗസ്റ്റ് 14, 2023
പശ്ചിമ ബംഗാളിലെ ഹൗറയിലുള്ള ബാലി കോ-ഓപ്പറേറ്റീവ് ബാങ്ക്
ലിമിറ്റഡിന് ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ
ചുമത്തിയിരിക്കുന്നു
'ഭാരതീയ റിസർവ് ബാങ്ക് - (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെവൈസി)) നിർദ്ദേശം, 2016'-ലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന് പശ്ചിമ ബംഗാളിലെ ഹൗറയിലുള്ള ബാലി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2023 ഓഗസ്റ്റ് 07 ലെ ഉത്തരവിലൂടെ, ഭാരതീയ റിസർവ് ബാങ്ക് (ആർബിഐ) ₹1.00 ലക്ഷം (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (ബിആർ ആക്ട്) ന്‍റെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (ഐ) കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.
പശ്ചാത്തലം
ബാങ്കിന്‍റെ, 2022 മാർച്ച് 31 വരെയുള്ള സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി റിസര്‍വ് ബാങ്ക് നടത്തിയ നിയമപരമായ പരിശോധനയും, അതുമായി ബന്ധപ്പെട്ട പരിശോധനാ റിപ്പോർട്ടിന്‍റെയും എല്ലാ കത്തിടപാടുകളുടെയും പരിശോധനയിൽ അക്കൌണ്ടുകളുടെ അപകടസാധ്യത വർഗ്ഗീകരണത്തിന്‍റെ ആനുകാലിക അവലോകനം നടത്തുന്നതിന് ഒരു സംവിധാനം ഏർപ്പെടുത്തുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്ന് വെളിപ്പെട്ടു. അതിനനുസരിച്ച്, മേല്‍ പറഞ്ഞിരിക്കുന്ന പ്രസ്തുത നിർദ്ദേശം പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിര്‍ദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി.
നോട്ടീസിനുള്ള ബാങ്കിന്‍റെ രേഖാമൂലമുള്ള മറുപടിയും, അധിക നിവേദനങ്ങളും, ബാങ്കുമായുള്ള സ്വകാര്യമായ ന്യായ വിചാരണ സമയത്ത് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും പരിഗണിച്ച ശേഷം, മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് റിസര്‍വ് ബാങ്ക് സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുള്ള നിഗമനത്തിലുമെത്തി.
(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ
പ്രസ് റിലീസ്: 2023-2024/755
|