മാർച്ച് 27, 2023
മഹാരാഷ്ട്രയിലെ സോലാപൂരിലുള്ള വ്യാപാരി സഹകാരി ബാങ്ക്
മര്യാദിറ്റിന്, ഭാരതീയ റിസർവ് ബാങ്ക് സാമ്പത്തിക പിഴ
ചുമത്തിയിരിക്കുന്നു
അർബൻ സഹകരണ ബാങ്കുകൾക്കായുള്ള “എക്സ്പോഷർ മാനദണ്ഡങ്ങളും നിയമാനുസൃത/ മറ്റ് നിയന്ത്രണങ്ങളും- യുസിബികൾ” “ഡയറക്ടർ ബോർഡ്- യുസിബികൾ” എന്നിവ സംബന്ധിച്ച് ആർബിഐ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിന്/ പാലിക്കാത്തതിന് ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) ന്‍റെ സെക്ഷൻ 47 എ (1) (സി) , സെക്ഷൻ 46 (4) (ഐ) കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കില്‍ (ആർബിഐ) നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച്, മഹാരാഷ്ട്രയിലെ സോലാപൂരിലുള്ള വ്യാപാരി സഹകാരി ബാങ്ക് മര്യാദിറ്റിന് (ബാങ്ക്), 2023 മാർച്ച് 24 ലെ ഉത്തരവിലൂടെ, ആർബിഐ, ₹2.00 ലക്ഷം (രണ്ട് ലക്ഷം രൂപ മാത്രം) പിഴ ചുമത്തിയിരിക്കുന്നു.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.
പശ്ചാത്തലം
2021 മാർച്ച് 31 വരെയുള്ള ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള പരിശോധനാ റിപ്പോർട്ടിൽ, ബാങ്ക് (i) അനുവദനീയമായ പരിധിയിൽ കൂടുതൽ സംഭാവന നൽകിയിട്ടുണ്ടെന്നും (ii) ആർബിഐ പുറപ്പെടുവിച്ച്ട്ടുള്ള മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ ലംഘിച്ച് ഡയറക്ടറുമായി ബന്ധപ്പെട്ട വായ്പകൾ അനുവദിച്ചിട്ടുണ്ടെന്നും വെളിപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ, ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിയ്ക്കുവാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകി.
ബാങ്കിന്‍റെ മറുപടിയും, ബാങ്കുമായുള്ള വ്യക്തിഗതമായ ന്യായ വിചാരണ സമയത്ത് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും പരിഗണിച്ച ശേഷം, മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് ആര്‍ ബി ഐ സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുമുള്ള നിഗമനത്തിലെത്തി.
(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ
പ്രസ് റിലീസ്: 2022-2023/1924 |