ഡിസംബർ 12, 2022
മഹാരാഷ്ട്രയിലെ അമരാവതിയിലുള്ള ജിജാവു കൊമേഴ്‌സ്യൽ
കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്, ഭാരതീയ റിസർവ് ബാങ്ക്
സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു
ഭാരതീയ റിസർവ് ബാങ്ക് (ആർബിഐ), അർബൻ സഹകരണ ബാങ്കുകൾക്കായി പുറപ്പെടുവിച്ചിട്ടുള്ള നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെവൈസി), ഓൺ-സൈറ്റ് എടിഎം തുറക്കുക എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ ലംഘിച്ചതിന്/ പാലിക്കാത്തതിന്, മഹാരാഷ്ട്രയിലെ അമരാവതിയിലുള്ള ജിജാവു കൊമേഴ്‌സ്യൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2022 ഡിസംബർ 05 ലെ ഉത്തരവിലൂടെ ₹1.25 ലക്ഷം (ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. ആർബിഐ പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ ബാങ്കിന്‍റെ പരാജയം കണക്കിലെടുത്ത് ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) ന്‍റെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (ഐ), കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക്, അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.
പശ്ചാത്തലം
2021 മാർച്ച് 31-ലെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള പരിശോധനാ റിപ്പോർട്ടിൽ, ബാങ്ക് (i) ഉപഭോക്താക്കളുടെ കെവൈസി കാലാനുസൃതമായി അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്നും (ii) ആര്‍ബിഐ പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി/ അനുസരിക്കാതെ ഓൺ-സൈറ്റ് എടിഎം തുറന്നിട്ടുണ്ടെന്നും വെളിപ്പെടുകയുണ്ടായി. ഇതിന്‍റെ അടിസ്ഥാനത്തിൽ, നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി.
ബാങ്കിന്‍റെ മറുപടികളും ബാങ്കുമായുള്ള വ്യക്തിഗത ന്യായ വിചാരണ സമയത്ത് നടത്തിയ വാക്കാലുള്ള നിവേദനങ്ങളും അതിനുശേഷം നടത്തിയ അധിക സമർപ്പണങ്ങളും പരിഗണിച്ചതിന് ശേഷം, മേല്‍പ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല എന്ന് ആര്‍ ബി ഐ സ്ഥിരീകരിക്കുകയും, ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുമുള്ള നിഗമനത്തിലെത്തി.
(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ
പ്രസ് റിലീസ്: 2022-2023/1347 |