ജനുവരി 09, 2023
ശ്രീ മഹായോഗി ലക്ഷ്മമ്മ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്,
(കുർണൂൽ, ആന്ധ്രാപ്രദേശ്) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സാമ്പത്തിക
പിഴചുമത്തിയിരിക്കുന്നു
അർബൻ സഹകരണ ബാങ്കുകൾക്കായി റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള ഇൻകം റെക്കഗ്നിഷൻ, അസറ്റ് ക്ലാസ്സിഫിക്കേഷൻ, പ്രൊവിഷനിംഗ്, മറ്റ് അനുബന്ധ കാര്യങ്ങള്‍ (ഐ ആര്‍ എ സി മാനദണ്ഡങ്ങൾ) എന്നിവയിലെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, ആന്ധ്രപ്രദേശിലെ കുർണൂലിലുള്ള ശ്രീ മഹായോഗി ലക്ഷ്മമ്മ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്), 2023 ജനുവരി 02 ലെ ഉത്തരവിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 1.00 ലക്ഷം രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. ആർബിഐ പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കിന്‍റെ പരാജയം കണക്കിലെടുത്ത് ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (എ എ സി എസ്) ന്‍റെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (i) കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.
പശ്ചാത്തലം
2021 മാർച്ച് 31 വരെയുള്ള ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയെ പരാമർശിച്ച് ആർബിഐ നടത്തിയ പരിശോധന റിപ്പോർട്ട്, ബാങ്ക് ചില വായ്പാ അക്കൗണ്ടുകളെ ഐ ആര്‍ എ സി മാനദണ്ഡങ്ങൾക്കനുസൃതമായി നിഷ്‌ക്രിയ ആസ്തികളായി തരംതിരിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ, നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി.
ബാങ്കിന്‍റെ മറുപടിയും, ബാങ്കുമായുള്ള വ്യക്തിഗത ന്യായ വിചാരണ സമയത്ത് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും പരിഗണിച്ച ശേഷം മേല്‍പ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് ആര്‍ ബി ഐ സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുമുള്ള നിഗമനത്തിലെത്തി.
(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ
പ്രസ് റിലീസ്: 2022-2023/1521 |