ജനുവരി 02, 2023
പൂനെ, ശാരദ് സഹകാരി ബാങ്ക്, ലിമിറ്റഡിന് റിസർവ് ബാങ്ക് ഓഫ്
ഇന്ത്യ സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു
'റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച “നോ യുവർ കസ്റ്റമേഴ്‌സ്” “ഇന്‍ററസ്റ്റ് റേറ്റ് ഓഫ് ഡെപ്പോസിറ്റസ്” എന്നീ നിർദ്ദേശങ്ങൾ ലംഘിച്ചതിന്/ പാലിക്കാത്തതിന്, പൂനെയിലെ ശാരദ് സഹകാരി ബാങ്ക്, ലിമിറ്റഡിന് (ബാങ്ക്), 2022 ഡിസംബർ 28-ലെ ഉത്തരവിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ) 6.00 ലക്ഷം രൂപ (ആറ് ലക്ഷം രൂപ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. ആർബിഐ പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കിന്‍റെ പരാജയം കണക്കിലെടുത്ത് ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (ബി ആർ ആക്ട്) ന്‍റെ സെക്ഷൻ 47 എ (1) (സി), സെക്ഷൻ 46 (4) (i) കൂടാതെ സെക്ഷൻ 56 എന്നീ വകുപ്പുകൾ പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല.
പശ്ചാത്തലം
2021 മാർച്ച് 31 വരെയുള്ള ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയെ പരാമർശിച്ച് ആർബിഐ നടത്തിയ നിയമപരമായ പരിശോധന, റിസ്ക് അസസ്മെന്‍റ് റിപ്പോർട്ടിന്‍റെയും അതുമായി ബന്ധപ്പെട്ട മുഴുവൻ കത്തിടപാടുകളുടെയും പരിശോധന, (i) അക്കൗണ്ടുകളുടെ KYC കാലാനുസൃതമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ഒരു സംവിധാനം ഏർപ്പെടുത്തുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്നും (ii) മരണമടഞ്ഞ വ്യക്തിഗത/ ഏക ഉടമസ്ഥാവകാശ നിക്ഷേപകരുടെ കറണ്ട് അക്കൗണ്ടിൽ കിടക്കുന്ന തുക അവകാശികൾക്ക് തിരികെ നൽകുമ്പോൾ അനുവദനീയമായ പലിശ നൽകിയിട്ടില്ല എന്നും വെളിപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ, അതിൽ പറഞ്ഞിരിക്കുന്നതുപോലെ ആർബിഐ നിർദ്ദേശങ്ങൾ ലംഘിച്ചതിന് പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് നോട്ടീസ് നൽകി.
ബാങ്കിന്‍റെ മറുപടിയും ബാങ്കുമായുള്ള വ്യക്തിഗത ന്യായ വിചാരണ സമയത്ത് നല്‍കിയ വാക്കാലുള്ള സമർപ്പിക്കലുകളും പരിഗണിച്ച ശേഷം മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് ആര്‍ ബി ഐ സ്ഥിരീകരിക്കുകയും ഒപ്പം സാമ്പത്തിക പിഴ ചുമത്തേണ്ടതാണെന്നുമുള്ള നിഗമനത്തിലെത്തി.
(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ
പ്രസ് റിലീസ്: 2022-2023/1484 |