മാർച്ച് 05, 2018
ആർബിഐ ഇൻഡ്യൻ ഓവർസീസ് ബാങ്കിനുമേൽ
പണപ്പിഴ ചുമത്തി
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ 2018 ഫെബ്രുവരി 27 ന്, ഇൻഡ്യൻ ഓവർസീസ് ബാങ്കിനുമേൽ 20 മില്യൻ രൂപയുടെ പണപ്പിഴചുമത്തി. 'നിങ്ങളുടെ കസ്റ്റമറെ അറിയുക' (Know your Customar - KYC) സംബന്ധമായി ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ നിറവേറ്റാതിരുന്നതിനാണ് ഈ പിഴ ചുമത്തിയത്. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47A(1)(c), ഒപ്പം സെക്ഷൻ 46(4)(i) എന്നിവ പ്രകാരം ആർബിഐ-ൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ചാണ് പിഴചുമത്തിയത്. മുകളിൽ പറഞ്ഞിരിക്കുന്ന ഉത്തരവുകളും നിർദ്ദേശങ്ങളും കർക്കശമായി പാലിക്കാതിരുന്നതിനാണ് പിഴ.
ഈ നടപടി നിയന്ത്രണ സംബന്ധമായി പാലിക്കേണ്ടകാര്യങ്ങളിൽ വന്ന പോരായ്മകളെ അടിസ്ഥാനപ്പെടുത്തിയാണ്. അല്ലാതെ, ബാങ്കിന്റെ ഏതെങ്കിലും ഇടപാടിന്റേയോ ബാങ്ക് അതിന്റെ ഇടപാടുകാരുമായി ഏർപ്പെട്ടിട്ടുള്ള കരാറുകളെയോ പരാമർശിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത അല്ല.
പശ്ചാത്തലം
ഇൻഡ്യൻ ഓവർസീസ് ബാങ്കിന്റെ ശാഖകളൊന്നിൽ ഒരു കൃത്രിമ ഇടപാട് കണ്ടുപിടിക്കപ്പെട്ടു. ബാങ്കിന്റെ ആന്തരിക പരിശോധനാ റിപ്പോർട്ടുൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചതിൽ, 'നിങ്ങളുടെ കസ്റ്റമറെ അറിയുക' (Know Your Coustomer) പ്രക്രിയ സംബന്ധമായി ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ, മറ്റ് പലതിന്റേയും കൂട്ടത്തിൽ, പാലിച്ചിട്ടില്ല എന്നു വെളിപ്പെട്ടു. രേഖകളുടെ അടിസ്ഥാനത്തിൽ, ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതിന് പിഴചുമത്താതിരിക്കാൻ കാരണമുണ്ടോ എന്ന് ആരാണ് ബാങ്കിനു ഒരു നോട്ടീസ് കൊടുത്തു. ബാങ്കിന്റെ രേഖാമൂലമായ മറുപടിയും, മുഖദാവിൽ നൽകിയ വിശദീകരണങ്ങളും, കൂടുതലായി സമർപ്പിച്ച രേഖകളും വിവരങ്ങളുമെല്ലാം പരിഗണിച്ചശേഷം, ആർബിഐ ഉത്തരവുകളും, നിർദ്ദേശങ്ങളും പാലിച്ചില്ലെന്ന ആരോപണങ്ങൾ സാരവത്താണെന്നും, പണപ്പിഴ ചുമത്തേണ്ടത് അനിവാര്യമാണെന്നുമുള്ള തീരുമാനത്തിൽ ആർബിഐ എത്തുകയായിരുന്നു.
ജോസ് ജെ. കാട്ടൂർ
ചീഫ് ജനറൽ മാനേജർ
പ്രസ്സ് റിലീസ് 2017-2018/2355 |