ഡിസംബർ 13, 2017
ഇൻഡസ് ഇൻഡ്ബാങ്കിന് ഭാരതീയ റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു
വരുമാനം തിരിച്ചറിയൽ/ ആസ്തി വർഗ്ഗീകരണം എന്നിവയുടെ മാനദണ്ഡങ്ങളെ കുറിച്ചുള്ള റിസർവ് ബാങ്കിന്റെ ഡയറക്ഷൻസ് അനുസരിക്കാതിരിക്കുക, ഫണ്ട് അടിസ്ഥാനത്തിൽ അല്ലാതെയുള്ള സേവനങ്ങളിൽ നിയന്ത്രണങ്ങൾ ലംഘിക്കുക എന്നീ കാരണങ്ങളാൽ 2017 ഡിസംബർ 12ന് ഇൻഡസ് ഇൻഡ്ബാങ്കിന് 3 കോടി രൂപ സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു. റിസർവ് ബാങ്ക് പുറപ്പെടുവിച്ച ചില ഡയറക്ഷൻസ് പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടു എന്ന വസ്തുത കണക്കിലെടുത്താണ് 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം 47എ(1)(c), 46(4)(i) എന്നീ വകുപ്പുകള്‍ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് പിഴ ചുമത്തിയത്.
ബാങ്കും ഇടപാടുകാരും തമ്മിൽ ഒപ്പിട്ട ഏതെങ്കിലും കരാറിന്റെയോ ഇടപാടുകളുടെയോ സാധുതയെകുറിച്ചു സംശയമില്ലെന്നും നിയന്ത്രണ വിധേയത്വത്തിന്റെ അപര്യാപ്തതയാണ് ഈ നടപടിയ്ക്ക് ആധാരമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.
പശ്ചാത്തലം
2016 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിലുള്ള സ്റ്റാട്യൂട്ടറി ഇൻസ്‌പെക്ഷൻ വെളിവാക്കുന്നത് നിഷ്ക്രിയ ആസ്തികൾ നിർണയിക്കുന്നതിലും NFB സൗകര്യങ്ങൾ നൽകുന്നതിലും റിസർവ് ബാങ്കിന്റെ പല നിയന്ത്രണങ്ങളും ബാങ്ക് ലംഘിച്ചു എന്നാണ്. ഇൻസ്‌പെക്ഷൻ റിപ്പോർട്ടിന്റെയും പ്രസക്തമായ മറ്റു രേഖകളുടെയും അടിസ്ഥാനത്തിൽ റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾ പാലിക്കാത്തതിനുള്ള പിഴ ഈടാക്കാതിരിക്കാൻ എന്തെങ്കിലും കാരണങ്ങൾ ഉണ്ടെങ്കിൽ അത് കാണിക്കാനുള്ള നോട്ടീസ് 2017 ഓഗസ്റ്റ് 10ന് നൽകുകയുണ്ടായി. ബാങ്ക് നേരിട്ടും എഴുതിതയ്യാറാക്കിയ മറുപടിയിലൂടെയും നൽകിയ വിശദീകരണവും പിന്നീട് സമർപ്പിച്ച കൂടുതൽ വിവരങ്ങളും രേഖകളും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം ബാങ്ക് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും അതിനാല്‍ പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തില്‍ ഭാരതീയ റിസര്‍വ് ബാങ്ക് എത്തുകയും ചെയ്തു.
അജിത് പ്രസാദ് അസിസ്റ്റന്റ് അഡ്വൈസര്‍
പത്രപ്രസ്താവന:2017-2018/1617
‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸ „㶤¯‹°¾²‰