Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (100.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 18/09/2017
ലോകസേവ സഹകാരി ബാങ്കിന് (പൂനെ, മഹാരാഷ്ട്ര) നല്‍കിയ ലൈസന്‍സ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു

സെപ്തംബർ 18, 2017

ലോകസേവ സഹകാരി ബാങ്കിന് (പൂനെ, മഹാരാഷ്ട്ര) നല്‍കിയ ലൈസന്‍സ്
ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു.

ഭാരതീയ റിസര്‍വ് ബാങ്കിന്റെ 2017 സെപ്തംബർ 14 ലെ ഉത്തരവ് പ്രകാരം ലോകസേവ സഹകാരി ബാങ്കിന് (പൂനെ, മഹാരാഷ്ട്ര) നല്‍കിയ ലൈസന്‍സ് റദ്ദു ചെയ്തിരിക്കുന്നു. 2017 സെപ്തംബർ 18 ന്റെ ഇടപാടുകള്‍ അവസാനിക്കുന്ന സമയം മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തിലുണ്ടായിരിക്കും. ലിക്വിഡേറ്ററെ നിയമിക്കുവാനും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാനുമായി സഹകരണ സംഘം രജിസ്ട്രാര്‍ (മഹാരാഷ്ട്ര) വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു.

ബാങ്കിന്റെ ലൈസന്‍സ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുവാനുള്ള കാരണങ്ങള്‍:

  • ബാങ്കിന് ആവശ്യമായ മൂലധനമോ ലാഭ സാദ്ധ്യതയോ ഇല്ല. അതിനാൽ1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിലെ 11(1), 22(3)(d), 56 എന്നീ വകുപ്പുകൾ ബാങ്ക് പാലിച്ചിട്ടില്ല.

  • നിലവിലേയും ഭാവിയിലേയും നിക്ഷേപകരുടെ നിക്ഷേപങ്ങള്‍ കാലാവധി അവസാനിക്കുമ്പോള്‍ പൂര്‍ണ്ണമായി തിരികെ നല്കാനുള്ള കഴിവില്ലായ്മ, മുകളില്‍ സൂചിപ്പിച്ച നിയമത്തിലെ 22(3)(a), 56 എന്നീ വകുപ്പുകളുടെ ലംഘനം.

  • നിലവിലുള്ളതും ഭാവിയിലേയും നിക്ഷേപകരുടേയും പൊതു ജനങ്ങളുടെയും താല്പര്യങ്ങള്‍ക്ക് ദോഷകരമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ മുകളില്‍ സൂചിപ്പിച്ച നിയമത്തിലെ 22(3)(b), 56 എന്നീ വകുപ്പുകളുടെ ലംഘനം.

  • ആവശ്യമായ സമയവും സൗകര്യങ്ങളും നൽകിയിട്ടും മടങ്ങി വരവിനു/മെച്ചപ്പെടലിന് വിദൂരമായ സാദ്ധ്യത പോലുമില്ലാത്ത സാമ്പത്തിക സ്ഥിതി.

  • ബാങ്ക് അതിന്റെ മൂലധനം വര്ധിപ്പിക്കുന്നതിനോ സാമ്പത്തിക പുനഃസംഘടനക്കോ വേണ്ടി യാതൊരു നടപടിയും എടുത്തിട്ടില്ല എന്ന് മാത്രമല്ല മൂർത്തമായ/ പ്രായോഗികമായ ഒരു പുനരുദ്ധാരണ പദ്ധതിയും ആവിഷ്കരിക്കുവാൻ ബാങ്കിന് കഴിഞ്ഞിട്ടില്ല. നല്ലനിലയിൽ പ്രവർത്തിക്കുന്ന മറ്റേതെങ്കിലും ബാങ്കുമായി ലയിക്കാനുള്ള നിർദ്ദേശവും ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ആവശ്യാനുസരണം സമയവും അവസരങ്ങളും നൽകിയിട്ടും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. 2013, 2014, 2015 എന്നീ വര്ഷങ്ങളിലെ സാമ്പത്തിക നിലയെ അടിസ്ഥാനമാക്കി നടത്തിയ പരിശോധനകളിൽ തെളിഞ്ഞത് പോലെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി വഷളായിത്തന്നെ തുടരുന്നു. അതിനാൽ ബാങ്ക് മാനേജ്മെന്റിന്റെ പൊതുസ്വഭാവം ജനവിരുദ്ധവും നിക്ഷേപക വിരുദ്ധവും ആണ് എന്ന് കാണാം.

  • 1949 ലെ ബാങ്കിങ് റെഗുലേഷൻ നിയമത്തിലെ വകുപ്പ് 22(3)(ഇ) പ്രകാരം ഈ സ്ഥാപനത്തെ ബാങ്കിംഗ് ഇടപാടുകള്‍ തുടര്‍ന്നും നടത്തുവാന്‍ അനുവദിക്കുന്നത് കൊണ്ട് ഉപയോഗപ്രദമായ യാതൊരു ലക്ഷ്യവും നേടുന്നില്ല. കൃത്യമായി പറഞ്ഞാൽ ഈ സ്ഥാപനത്തെ തുടർന്ന് പ്രവർത്തിക്കുവാൻ അനുവദിച്ചാൽ അത് പൊതുജന താല്പര്യത്തിന് എതിരായിരിക്കും.

2. ലൈസന്‍സ് റദ്ദു ചെയ്തതോടു കൂടി ലോകസേവ സഹകാരി ബാങ്കിനെ (പൂനെ, മഹാരാഷ്ട്ര) ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിലെ 5(b), 56 എന്നീ വകുപ്പുകളിൽ നിര്‍വചിച്ചിരിക്കുന്ന ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും ഈ സമയം മുതല്‍ നിരോധിച്ചിരിക്കുന്നു.

3. ലൈസന്‍സ് റദ്ദു ചെയ്യുകയും ലിക്വിഡേഷന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്ത സ്ഥിതിക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറൻസ് & ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ബാങ്കിന്റെ നിക്ഷേപകര്‍ക്ക് നിക്ഷേപസംഖ്യ തിരികെ നല്‍കുവാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതാണ്. ലിക്വിഡേഷന്‍ സമയത്ത് DICGCയുടെ സാധാരണ നടപടിക്രമങ്ങള്‍ക്കു വിധേയമായി എല്ലാ നിക്ഷേപകര്‍ക്കും തങ്ങളുടെ നിക്ഷേപം ഒരു ലക്ഷം രൂപയുടെ പരിധിക്കുള്ളില്‍ ലഭിക്കുവാന്‍ അർഹത ഉണ്ടായിരിക്കും.

അനിരുദ്ധ.ഡി.യാദവ്
അസിസ്റ്റന്റ് മാനേജർ

പത്രപ്രസ്താവന: 2017-2018/766

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰